പനിക്കൂര്‍ക്ക
— ശിവകുമാർ അമ്പലപ്പുഴ
മഴ തുടം പെയ്തിറങ്ങവേ
കുടയുടെ ലഹരി
കുടയെഴാതെ നില്‍ക്കെ
പിടയുമൊരു തുള്ളി
പുതുമഴ പ്രിയതരം പനി തരും
ജ്വരമാപിനിയില്‍ രസം
ഉയരുമുടല്ച്ചൂടുമൊപ്പം
രോമകൂപങ്ങളില്‍ പനി കുളിരുമ്പൊഴും
തോരാതെ പൊള്ളുന്ന സൌഹൃദം
ഇടയൊട്ടിയ ചില്ലുകുഴലില് തിരികെ
അമരുവാനാകാതെ നില്ക്കും
അതിഥികളൊഴിഞ്ഞ പനിയറ
ജനല്ച്ചില്ലിലൊരു
മിഴിത്തുള്ളി മുട്ടുന്നു
പൊള്ളും കിടക്കയില്‍
പാതിബോധം പുലമ്പുന്നു
‘മഴ മഴ’
പൊട്ടിത്തുറക്കുന്ന വിണ്ണും
ഞെട്ടിത്തരിക്കുന്ന മണ്ണും
വെള്ളിനൂലിഴയരഞ്ഞാണഴി
ഞ്ഞാലക്തികാനന്ദ സംഗമം
മാനത്തു മാര്ചേര്ത്ത കനിവില്ല
ദ്ദൂരങ്ങളെത്തിച്ച കാറ്റില്ല
വെയില് തന്ന വര്ണ്ണവില്
വടിവുമില്ലെങ്കിലെന്ത് നിന്
വരവിന്റെ മണ്മണം തരിക
ഇല്ലാത്ത വഴികള്‍ ചമച്ചു നീ
ഒഴുകുന്ന ചാലിലെ
പച്ചപ്പ് തരിക
താഴെത്തടങ്ങളില്
ചേറാര്ന്ന വഴികളില്‍
ചേര്‍ന്ന പാഴ് പൂ തരിക
മാനം മറന്നെന്റെ
മണ്ണിലേയ്ക്കാഴുക
തുണയ്ക്കെന്റെ
പനി വരും
പനിയിലെന് ശ്വാസമു
ണ്ടുടലിന്റെയുഷ്ണമു
ണ്ടതില്‍ നിന്നു മുളകുത്തും
പനിക്കൂര്‍ക്ക.
© ശിവകുമാർ അമ്പലപ്പുഴ
മൂലകൃതി: പനിക്കൂർക്ക
പ്രസാധകർ: ഒലീവ് പബ്ലിക്കേഷൻസ്
മഴ തുടം പെയ്തിറങ്ങവേ
കുടയുടെ ലഹരി
കുടയെഴാതെ നില്‍ക്കെ
പിടയുമൊരു തുള്ളി
പുതുമഴ പ്രിയതരം പനി തരും
ജ്വരമാപിനിയില്‍ രസം
ഉയരുമുടല്ച്ചൂടുമൊപ്പം
രോമകൂപങ്ങളില്‍ പനി കുളിരുമ്പൊഴും
തോരാതെ പൊള്ളുന്ന സൌഹൃദം
ഇടയൊട്ടിയ ചില്ലുകുഴലില് തിരികെ
അമരുവാനാകാതെ നില്ക്കും
അതിഥികളൊഴിഞ്ഞ പനിയറ
ജനല്ച്ചില്ലിലൊരു
മിഴിത്തുള്ളി മുട്ടുന്നു
പൊള്ളും കിടക്കയില്‍
പാതിബോധം പുലമ്പുന്നു
‘മഴ മഴ’
പൊട്ടിത്തുറക്കുന്ന വിണ്ണും
ഞെട്ടിത്തരിക്കുന്ന മണ്ണും
വെള്ളിനൂലിഴയരഞ്ഞാണഴി
ഞ്ഞാലക്തികാനന്ദ സംഗമം
മാനത്തു മാര്ചേര്ത്ത കനിവില്ല
ദ്ദൂരങ്ങളെത്തിച്ച കാറ്റില്ല
വെയില് തന്ന വര്ണ്ണവില്
വടിവുമില്ലെങ്കിലെന്ത് നിന്
വരവിന്റെ മണ്മണം തരിക
ഇല്ലാത്ത വഴികള്‍ ചമച്ചു നീ
ഒഴുകുന്ന ചാലിലെ
പച്ചപ്പ് തരിക
താഴെത്തടങ്ങളില്
ചേറാര്ന്ന വഴികളില്‍
ചേര്‍ന്ന പാഴ് പൂ തരിക
മാനം മറന്നെന്റെ
മണ്ണിലേയ്ക്കാഴുക
തുണയ്ക്കെന്റെ
പനി വരും
പനിയിലെന് ശ്വാസമു
ണ്ടുടലിന്റെയുഷ്ണമു
ണ്ടതില്‍ നിന്നു മുളകുത്തും
പനിക്കൂര്‍ക്ക.
© ശിവകുമാർ അമ്പലപ്പുഴ
മൂലകൃതി: പനിക്കൂർക്ക
പ്രസാധകർ: ഒലീവ് പബ്ലിക്കേഷൻസ്