രാത്രികാലങ്ങളിൽ സൂര്യന് എവിടെപ്പോകുന്നു?
— ശ്രീകുമാർ കരിയാട്
വെള്ളത്താളില് പകല്‍ മാത്രം
സങ്കല്പ്പിച്ചൊരു ബാലിക
വൃത്തരൂപം വരക്കുന്നു
രണ്ടു കുന്നിന്റെയപ്പുറം.
അതിന് സൂര്യനെന്നൊരു
പേരും കല്പ്പിച്ചുവെച്ചവള്
അതില്‍പ്പിന്നെ വരയ്ക്കുന്നു
അവള് ഉണ്ടായ മണ്‍കുടില്‍.
കുടില്‍ ഉണ്ടായി വന്നപ്പോൾ
അരികില്‍ അച്ഛനമ്മമ്മാര്‍ ,
അവര്‍ക്കടുത്ത് തന്നുറ്റ
ഏട്ടന്, ഏട്ടന്റെ പട്ടിയും.
പാത്രത്തില്‍ നിന്നു തൂവെള്ളം
തുളുമ്പിപ്പടരുന്നപോല്
തൊട്ടടുത്തുള്ള വസ്തുക്കള്‍,
ചെടികള്‍, കൂട്ടുകാരിമാര്,
ദൈവം, ദൈവത്തിനോരത്തായ്
പലകപ്പല്ലുള്ള ഭൂതവും,
അതിന്നടുത്ത് ആള്‍ക്കാരെ-
പ്പേടിപ്പിക്കുന്ന പ്രേതവും
പ്രേതത്തെക്കൊന്നു കൂട്ടാന്‍ വെ-
ച്ചീടും വെല്യേച്ചിമാര്കളും
അവരെക്കാള്‍ വെല്യതായ
പുള്ളിബ്ലൌസുകളും തഥാ.
അപ്പോളാണവളില് രാത്രി
ആശയം പോലെ വന്നത്.
കാര്‍മേഘം കുന്നുകുന്നായി
മലകള്‍ കേറി വന്നപോല്‍ .
അവളെ ആശയം മൂടി-
പ്പുതപ്പിച്ചതുമാതിരി.
അല്ലെങ്കിലവളാ താള്
കറുപ്പിക്കുന്ന മാതിരി
അപ്പോള്‍ സൂര്യാദി വസ്തുക്കള്‍
കാണാതാകുന്ന മാതിരി
കാണാതാകുന്ന വസ്തുക്കള്‍
കണ്ടുകിട്ടാത്ത മാതിരി
അകലെ, അകലെ, സൂര്യന്
പൊയ്പ്പോയി മറയുന്നതിന്
കാഴ്ച്ച തേനീച്ചയെപ്പോലെ
ചെറുതായില്ലാതെയാകവേ
അവള് തന്നോട് ചോദിച്ചു
ആദ്യത്തേതായ ചോദ്യവും.
'രാത്രികാലങ്ങളില്‍ സൂര്യന്
എങ്ങുപോകുന്നു?' എങ്ങുപോ-
യൊളിച്ചുനില്ക്കുന്നു, വല്ലെങ്കില്‍
ഇല്ലാതാവുന്നു? ചോദ്യമായ്.
മൂലകൃതി: മാഞ്ഞുപോയില്ല വൃത്തങ്ങൾ
പ്രസാധകർ: ഡിസി ബുക്ക്സ്
© ശ്രീകുമാർ കരിയാട്
വെള്ളത്താളില് പകല്‍ മാത്രം
സങ്കല്പ്പിച്ചൊരു ബാലിക
വൃത്തരൂപം വരക്കുന്നു
രണ്ടു കുന്നിന്റെയപ്പുറം.
അതിന് സൂര്യനെന്നൊരു
പേരും കല്പ്പിച്ചുവെച്ചവള്
അതില്‍പ്പിന്നെ വരയ്ക്കുന്നു
അവള് ഉണ്ടായ മണ്‍കുടില്‍.
കുടില്‍ ഉണ്ടായി വന്നപ്പോൾ
അരികില്‍ അച്ഛനമ്മമ്മാര്‍ ,
അവര്‍ക്കടുത്ത് തന്നുറ്റ
ഏട്ടന്, ഏട്ടന്റെ പട്ടിയും.
പാത്രത്തില്‍ നിന്നു തൂവെള്ളം
തുളുമ്പിപ്പടരുന്നപോല്
തൊട്ടടുത്തുള്ള വസ്തുക്കള്‍,
ചെടികള്‍, കൂട്ടുകാരിമാര്,
ദൈവം, ദൈവത്തിനോരത്തായ്
പലകപ്പല്ലുള്ള ഭൂതവും,
അതിന്നടുത്ത് ആള്‍ക്കാരെ-
പ്പേടിപ്പിക്കുന്ന പ്രേതവും
പ്രേതത്തെക്കൊന്നു കൂട്ടാന്‍ വെ-
ച്ചീടും വെല്യേച്ചിമാര്കളും
അവരെക്കാള്‍ വെല്യതായ
പുള്ളിബ്ലൌസുകളും തഥാ.
അപ്പോളാണവളില് രാത്രി
ആശയം പോലെ വന്നത്.
കാര്‍മേഘം കുന്നുകുന്നായി
മലകള്‍ കേറി വന്നപോല്‍ .
അവളെ ആശയം മൂടി-
പ്പുതപ്പിച്ചതുമാതിരി.
അല്ലെങ്കിലവളാ താള്
കറുപ്പിക്കുന്ന മാതിരി
അപ്പോള്‍ സൂര്യാദി വസ്തുക്കള്‍
കാണാതാകുന്ന മാതിരി
കാണാതാകുന്ന വസ്തുക്കള്‍
കണ്ടുകിട്ടാത്ത മാതിരി
അകലെ, അകലെ, സൂര്യന്
പൊയ്പ്പോയി മറയുന്നതിന്
കാഴ്ച്ച തേനീച്ചയെപ്പോലെ
ചെറുതായില്ലാതെയാകവേ
അവള് തന്നോട് ചോദിച്ചു
ആദ്യത്തേതായ ചോദ്യവും.
'രാത്രികാലങ്ങളില്‍ സൂര്യന്
എങ്ങുപോകുന്നു?' എങ്ങുപോ-
യൊളിച്ചുനില്ക്കുന്നു, വല്ലെങ്കില്‍
ഇല്ലാതാവുന്നു? ചോദ്യമായ്.
മൂലകൃതി: മാഞ്ഞുപോയില്ല വൃത്തങ്ങൾ
പ്രസാധകർ: ഡിസി ബുക്ക്സ്
© ശ്രീകുമാർ കരിയാട്